മനശാന്തി…
കണ്ണുകൾ തുറന്നാലും രാത്രിയെ പോലെ ഇരുണ്ട ദിവസങ്ങൾ, ശ്വാസമെടുത്താലും ഇടക്ക് ഇടക്ക് കത്തുന്ന ചോദ്യങ്ങൾ… “എന്തിന്‍ ഇത്രയും ഭാരം?” മനസിനോട് ചോദിച്ചാലും ഉത്തരം കൊടുക്കാതെ കരച്ചിലാകുന്നു ശബ്ദം. ഒറ്റക്കുള്ള ചുമലിൽ ലോകത്തിന്റെ കല്ലുകൾ കെട്ടി, പുഞ്ചിരി വെറും മുഖംമൂടി — അകത്ത് മൗനത്തിന്റെ കുരുതി. ശക്തനാണെന്ന് ലോകം പറയുന്നു, പക്ഷെ അവർ കാണുന്നില്ല വിഴുങ്ങിയ തുള്ളികളുടെ കഥ… അവർക്ക് കേൾക്കാത്ത ഹൃദയത്തിന്റെ കനൽ കഥ. എന്നാലും… ഇരുട്ടിനോടു പോലും ഒരക്ഷരം പറയാം— “ഞാൻ ഇവിടെ ഇരിക്കുന്നു… ഒഴിയാതെ, വീഴാതെ.” ഇതൊന്നും അവസാനമല്ല, ഇന്നും വഴിയുണ്ട് മുന്നിൽ; ഒരുദിവസം മനശാന്തി തിരിച്ചുവരും… നിശ്വസിച്ചുനിന്ന ആറിന്റെ തീരത്തേക്ക്