പോസ്റ്റുകള്‍

ഏപ്രിൽ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദിവ്യ ഭാരതം

ഇമേജ്
വീരസ്വർഗ്ഗർ വാഴും ഭൂമിയിതെ,ദുർഗ്ഗ വാഹിനിയിതെ ധരണിയിൽ മോക്ഷധായക,ഭൂപടമെ ഴുതിയ ഭൂതല സർഗ്ഗമിതേ പഞ്ചധാരകളായി നിന്നിൽ, വിദ്യാമൃതം ചൊരിയും ഭൂവേ, ആത്മജ്ഞാനം ചൊരിയും,അറിവിൻ ഭൂമിയിതെ സനാധന ധർമ്മം കാക്കും,സംസ്കൃതി ക്ഷേത്രെ, ഭാരത ഭൂവർഷേ സത്യപാലനം വിളയും, ഈശ്വരജന്മ ക്ഷേത്രെ ഗീതാ കുരുക്ഷേത്രമിതേ അധർമ്മ ലോകർക്കുയരെ വാഴും പ്രകാശ ദീപ്തേ, ആര്യാവർത്തെ ആർഷ ഭാരത പുണ്യത്മാക്കൾ, പുനർ ജ്ജനിക്കും പുണ്യ ഭൂവേ, പുനർ ജനി ഭൂമിയിതെ ധർമ്മപാലനം സിരകളിൽ ഒഴുകും സപ്ത സിന്ധു സാഗര ഭൂവേ, വീരധർമ്മയോദ്ധാ,ജന്മ ഭൂമിയിതെ സ്നേഹ മൈത്രി മാതൃകയാകും ജനഗണ സേവിത ഭൂവേ,  ലോകപ്രിയ ജന്മ ഭൂമിയിതെ ഭാരതപുത്രർക്കുണർവേകും ദിവ്യ സഹിഷ്ണുത സമ്പത് ഭൂവേ, ഭാരതജനനി, ഭാഗ്യദായക  സ്വാതന്ത്ര ഭൂമിയിതെ കളങ്ക ചാർത്തും കൈകളറ്റിയടർത്തീ ശംഖോലി,മുഴക്കും ദിവ്യ രണഭൂവേ കരുണകളില്ലാതേയോരോവേരുകളടർത്തീടും, വീരഗാഥ ഗാനഭൂമിയിതെ വന്ദേ ഭാരതാമ്പേ,അംബേ ഭാരതാമ്പേ വന്ദേ ഭാരതാമ്പേ,അംബേ ഭാരതാമ്പേ

നീലച്ചിരിയും കണ്ണീരും

ഇമേജ്
 കടലിന്റെ കഥ — നിറവയർ പെൺകുട്ടി കടലിനെ നീ കാണുന്നോ? — അവൾ ഒരു നിറവയർ പെണ്ണു! സഹനത്തിന്റെയും നീരൊഴുക്കിൽ ദിവസങ്ങൾ ചിതറിച്ചിതറിച്ചു, തന്റെ മക്കളെ ചേർത്ത് പുണർന്ന്, തിരമാലകൾ തൂവിയാടി വളർത്തുന്നു. കൊഴുപ്പില്ല, വസ്ത്രമില്ല, നാണമില്ല — നിശ്വസിച്ചിട്ടും, നഷ്ടപ്പെട്ടിട്ടും തന്നത്താൻ  പാടുന്നു ഒരു മത്സ്യകന്യാ രാഗം . കൊതിയുള്ള ദേഹം, ആഗ്രഹവുമുള്ള ഹൃദയം, സ്വപ്നങ്ങളുടെ വേരുകൾ അവളുടെയാകുന്നു. ചെറു നനവിൽ താനൊരു കുഞ്ഞുപുഴ, വലിയ ഉന്മാദത്തിൽ വൻ തിരയാകുന്നു; സ്വപ്നങ്ങൾക്ക് കനിവേകും കാറ്റുപോലേ,വിവശതയിൽ താളമിടും തിരമാലകൾ. അവളെല്ലാം സ്വപ്നം കാണുന്നു — കിണർതീരത്തു താമസിക്കാൻ, ശാന്തതയുടെ കുഞ്ഞു നീരാഴികൾ മക്കൾക്കു നൽകാൻ; നഗ്നമായ ദാരിദ്ര്യത്തെ മറയ്ക്കാൻ, ഒരു തുണി ചുരുള്‍കേടാൻ. അവൾക്കും ആഗ്രഹങ്ങൾ ഉണ്ട് — ഒരു നീല വസ്ത്രം, ഒരു മൃദുല കാറ്റ്, ഒരു ഉണർന്നിരിക്കുന്ന രാത്രി, ഒരു കരയില്ലാത്ത പുലരിക്കായി. അവൾക്കും കൊതിയുണ്ട് — കാറ്റിനോടൊരു ചുംബനം, ചന്ദ്രനോടൊരു പുഞ്ചിരി, നക്ഷത്രങ്ങളോടൊത്തൊരു ഉറക്കം. കടൽ ചിരിക്കും, പാടും, കരയും, കയറ്റംചൊരിയുന്ന കയറുപോലെ, തന്റെ ജീവിതത്തെയും വേദനയെയും അവൾ തീരങ്ങളിലേക്ക് ഒലിപ്പിക്കും....

പുതിയൊന്ന്

  പുതിയൊന്ന് പുതിയൊരു പുലരി തേടി, പുതിയൊരു പാതയിലായ്, ചിറകിട്ട് പറക്കുന്ന ചിന്തകൾ നീരാഴിയിലെ കിളികൾ പോലെ. നാളെയെഴുതാൻ കൈതൊട്ട്, ഇന്നിനെ പെയ്തു തൂവുന്നു, വാക്കുകൾക്ക് പിന്നിലായ് ഞാൻ, ഒരു നിശ്ശബ്ദ പ്രാർത്ഥനപോലെ. പുതിയൊരു ഭാവം, ഒരു സ്പർശം, നാമറിയാത്ത സ്വപ്നങ്ങളിലേക്കൊരു കടവ്, മിഴികൾ തുറക്കുമ്പോൾ കാണാം, നമുക്ക് മാത്രം അറിയാവുന്ന വെളിച്ചം.

വാടുകില്ല വീഴുകില്ല ഈ ചുവന്ന പൂവുകൾ

നൂറ് നൂറ് പൂക്കളെ ചതച്ചരച്ച കാലമേ വാടുകില്ല വീഴുകില്ല ഈ ചുവന്ന പൂവുകള്‍ (2) ഈ ചുവന്ന പൂവുകള്‍ ചുവപ്പണിഞ്ഞതെങ്ങനെ? മാറിടം പിളര്‍ക്കെ അമ്മമാര്‍ കരഞ്ഞതെന്തിനാ? (2) വര്‍ഗ്ഗസമരജ്വാല കത്തുമീ ചരിത്ര വീഥിയില്‍ രക്തസാക്ഷികള്‍ മരിച്ചുയര്‍ന്നതാണീ ച്ചുവന്ന പൂവുകള്‍. (2) വാടുകില്ല വീഴുകില്ല ഈ ചുവന്ന പൂവുകള്‍.. (2) ഉള്ളവന്‍ ഇല്ലാത്തവനെ കൊന്നിരുന്ന നാളുകള്‍ കണ്ണുനീരടര്‍ന്നു മണ്ണിലുപ്പുറഞ്ഞ നാളുകള്‍ (2) പണിയെടുത്ത് പണിയെടുത്ത് പ്രാണനറ്റ നാളുകള്‍ കതിര് കൊയ്ത് പതിര് തിന്ന് പതിതരായ നാളുകള്‍ (2) ഇരുള് വീണ പണിയിടങ്ങളില്‍ മുഴങ്ങി ശംഖൊലി   ഇങ്കുലാബിന്‍ മക്കളാണ് നമ്മൊളുന്നുചേരണം (3) താഴുകില്ല താഴ്ത്തുകില്ല ഈ ചുവന്നപൊന്‍കൊടി നെല്ല് കൊയ്ത് നെല്ല് കൊയ്ത് വില്ലുപോല്‍ വളഞ്ഞവര്‍ തൊണ്ട് തല്ലി തൊണ്ട് തല്ലി ചണ്ടിയായി മാറിയോര്‍ (2) നെല്ലറുത്ത പൊന്നരിവാള്‍ ഒന്നുയര്‍ത്തി നിന്ന നാള്‍ ചുറ്റിക തലപ്പുയര്‍ത്തി  ചക്രവാള സീമയില്‍ (2) താഴുകില്ല താഴ്ത്തുകില്ല ഈ ചുവന്നപൊന്‍കൊടി നൂറ് നൂറ് പൂക്കളെ ചതച്ചരച്ച കാലമേ വാടുകില്ല വീഴുകില്ല ഈ ചുവന്ന പൂവുകള്‍ (2) ഈ ചുവന്ന പൂവുകള്‍ ചുവപ്പണിഞ്ഞതെങ്ങനെ? മാറിടം പിളര്‍ക്കെ അമ്മമാര്‍...

കിനാവിന്റെ തേൻതുള്ളി

  ഗാനം: കിനാവിന്റെ തേൻതുള്ളി  സ്‌നേഹത്തിന്റെയും ആഗ്രഹത്തിന്റെയും ശബ്ദം പല്ലവി:   കിട്ടാത്തതെന്തേ പ്രണയചുംബനം , മണിക്കൂയിൽ ശ്രുതി ഗാനമായ്... നിന്റെ പേരിൽ ഞാൻ കോർത്തു കിനാവുകൾ , ചന്ദ്രിക നിലാവിൻ അനുരാഗനിമിഷം...   അനുപല്ലവി:   കണ്ണിലൊതുങ്ങും കാവ്യനീളം , മിഴികളിലൊളിച്ചു നിന്നെ കണ്ടു ഞാൻ ശബ്ദമില്ലാതെ ഹൃദയത്തിൽ കവിതപാടുന്നു ഞാൻ…   ചരണങ്ങൾ:   1. രാപ്പാടികൾ മൂളം സംഗീതം സ്വപ്നരാത്രിയിൽ , കാനനചോലയിലെ   വേഴാമ്പൽ കാത്തിരിപ്പായ്… സുഖം നൊമ്പരമാവുന്ന നഖക്ഷതം മാറിൽ , ഒരു നോവിന്റെ മധുരം ഞാൻ പകരുന്നു…   2 .ചെണ്ടു മണി പൂക്കളായ് വിരിയുമ്പോൾ   തെളിയുന്നു നിന്റെ സ്നേഹചാരുത   മയിൽപീലി സ്വപ്നത്തിൻ നിറവായ് , കുങ്കുമരാഗമാകുന്നു നിന്റെ കള്ളച്ചിരി 3 . എന്നാലിംഗനം  തംബുരുവായ്‌ തഴുകും , ഇഷ്ടത്തോഴി എന്നിൽ നീ മറഞ്ഞ് അനുരാഗനൃത്തമാടുന്ന കിനാവിന്‍ ശയ്യയിൽ , ഇത്തിരി നേരം   രതിസുഖമെന്നെ തഴുകി    4. ചാറ്റൽമഴ നനഞ്ഞു മിന്നൽ ഒളിയാൽ , മനസ്സിന്‍റെ കൂടാരത്തിൽ   നീ എഴുതി പ്രേമകാവ്യം… തുമ്പപൂവിൻ മിഴിയിലൊരു തേൻതുള്ളി പോലെ ചിരിച്ചു നീ   5 . അരമണിക...

മഴക്കിനാവ്

  പല്ലവി:   മഴക്കിനാവായ നീ   വന്നു എൻ കാതിൽ കുളിരായി   നിന്റെ ചുണ്ടുകൾ പറയാതെ പാടുന്നു പ്രണയഗാനമായി അനുപല്ലവി:   കയ്യിലാളിപ്പൂമഞ്ഞിൽ   ഉൾകിളി ചിരിയായി   മൺചുവടുകൾ തഴുകുമ്പോൾ മിഴിമുഴുവൻ നീ മാത്രം ചരണങ്ങൾ: 1. നിന്റെ അനുരാഗ ചന്ദ്രികയിൽ പൊഴിയുന്ന സുഗന്ധ രാഗപ്പുഴ പോലെ ഞാൻ ഇളവെയിലിൽ   മഴപെയ്യുമ്പോലെ മനസ്സിൽ തിരമുറ്റുന്നു 2. വേനൽ സന്ധ്യയിലെ കാർമുകിലായി   നീയെന്നിൽ വന്നു ചേർന്നു   ശബ്ദമില്ലാതെ കടൽപോലെ   എന്റെ ഉള്ളിൽ നീ മുഴുകി   3. മണിമുത്തും കുങ്കുമവും   തൊട്ടു പോയ മഴവില്ലായെൻ സ്വപ്നമായി   നിന്റെ ഹൃദയം കവർന്നു നിന്നെ   കേൾക്കാതെ ഞാൻ പാടുന്നു എൻ പ്രണയം പല്ലവി മഴക്കിനാവായ നീ   വന്നു എൻ കാതിൽ കുളിരായി   നിന്റെ ചുണ്ടുകൾ പറയാതെ പാടുന്നു പ്രണയഗാനമായി    

അഭിമന്യൂ -അകം വെന്തവൻ

എനിക്കു മുന്നേ പറന്ന പക്ഷി യുടെ ചിറകുകൾ കനിക്കു മുന്നമേ കരിച്ചതാര് നുകം വലിച്ചവൻ ഉഴുതു മറിച്ചവൻ അകം വെന്തവൻ പുറം കരിഞ്ഞതവനറിയാതെ പോയ് കാലത്തു കാക്കുവാൻ കൂടപ്പിറപ്പില്ല കാണിക്ക കാട്ടുവാൻ കരങ്ങളില്ല ഖഗേന്ദ്രനവൻ ഖഗോള നായകൻ ഖഡ്ഗ ങ്ങൾ ഉയർത്തി ഖണ്ഡിച്ചവരറിയാതെ പോയ് ഗന്ധങ്ങളില്ല ഗാന്ധാരിയില്ല ഗാന്ധാര ദേശങ്ങളൊന്നുമില്ല ഘടകങ്ങളാൽ ജീവിതരേഖയുടെ ഘടികാര മണികൾ മുഴങ്ങുന്നതവനറിയാതെ പോയ് ചന്ദ്രകാന്ത പ്രഭകളില്ല ചേലൊത്ത ചേലകളില്ല ചന്ദ്രിക യാമങ്ങൾ ഏതെന്നറിയില്ല ജന്മം തന്നൊരു ജനനിയാം ജീവനെ ജടിലമായി കാലം കവർന്നവനറിയാതെ പോയ് താളങ്ങളില്ല തുടിക്കുന്ന താരാട്ടു പാട്ടുമില്ല താളിയോലകളില്ല തലവരി പണവുമില്ല പാഥേയം പദ്ധതി മദ്ധ്യേ നീട്ടിയ പാണികളിൽ പമ്മാട്ടു പയറ്റി പാഷാണം തേച്ചവനറിയാതെ പോയ് ഫാലരേഖകൾ സ്വേദത്തിൻ നോവുചാലായ് കണ്ടില്ല ഫണം നേരെ വിടർത്തും യവ്വന സ്വീല്കാരമില്ല ഭ്രാതാക്കൾ ഭാരത്താൽ ഭ്രാന്തമായി കൊത്തിപ്പറിച്ചപ്പോൾ ഭ്രഷ്ട് ഭ്രമണം ചെയ്തത വനറിയാതെ പോയ് ബലാബലമില്ല ബാന്ധവമില്ല ബന്ധങ്ങളില്ല ബലിപ്പുരകളുമില്ല ബലിയില്ല ബലി പൂജയുമില്ല ബലിദാനമല്ലതു നരബലിയാണതെന്നവനറിയാതെ പോയ് ജയൻ  0...

From:നാരായത്തുമ്പി

ഇമേജ്
കാത്തിരിക്കുന്നുവെങ്കിലും നിന്നരികിലെത്താൻ  കാതങ്ങൾ അകലെയാണ് ഞാൻ .. നേരവും വൈകുന്നു .ഇരുൾ പരക്കുവാൻ തുടങ്ങിയില്ലന്നു ഞാൻ നിനക്കിലും കണ്ണിൽ അന്ധകാരം പരക്കുന്നത് ബോധ്യമുണ്ട് .. മുള്ളു തറച്ച പാദങ്ങളിൽ ശ്രദ്ധയോടെ നടന്നിട്ടും പിന്നെയും ചില്ലുകൾ തിളങ്ങുന്നത് നേരിയ കാഴ്ച . സായം സന്ധ്യയായി  ഇരുളകലുവാൻ സന്ധ്യാദീപവുമായി ഇനിയും  സന്ധ്യയുണ്ടെന്നു മനം മന്ത്രിക്കുന്നത് കേൾക്കു ന്നു ഞാൻ ...

നാം അതിജീവിക്കുക തന്നെ ചെയ്യും .

എന്റെ കേരളം* *എത്ര സുന്ദരം* ഭണ്ടാരം പൊളിച്ച് ദുരിദ്വാശാസ നിധിയിലേക്ക് സംഭാവന നൽകി ക്ഷേത്ര കമ്മറ്റി .... പള്ളിയിൽ അഭയാർത്ഥി ക്യാമ്പൊരുക്കു പള്ളി കമ്മറ്റി .... ചർച്ചുകൾ സർക്കാരിന് വിട്ടു നൽകി ക്രൈസ്തവ സഭകൾ .... കൺഡ്രോൾ റൂമുകളായി പാർട്ടി ഓഫീസുകൾ ... കണ്ണിൽ എണ്ണയൊഴിച്ചു സർക്കാർ സംവിധാനങ്ങൾ ... ഭക്ഷണ സാധനങ്ങളും അത്യാവശ്യ ജീവോപകരണങ്ങളും സംഘടിപ്പിച്ചു സന്നദ്ധ സംഘടനകൾ ... ദുരന്ത മുഖത്ത്‌ നിന്ന് അഭയാർത്ഥികളെ സ്വന്തം വീടുകളിക്ക് ക്ഷണിച്ചു വീട്ടുകാർ ... ദുരിതാശ്വാസ പ്രവർത്തനത്തിന് പണം പ്രശ്‌നമായി കാണരുതെന്ന് പറഞ്ഞു പ്രാവാസികൾ ... അഭിപ്രായ വിത്യാസമില്ലാതെ ഒന്നിച്ചിരുന്നു കാര്യങ്ങൾ ചർച്ച ചെയ്യ്ത് നടപ്പിൽ വരുത്തുന്ന ഭരണ പക്ഷവും പ്രതിപക്ഷവും ... എപ്പോഴും കൂടെയുണ്ടാകുമെന്ന് പറഞ്ഞു അയൽ സംസ്ഥാനങ്ങളും കേന്ദ്രവും .... ഉറങ്ങാതിരുന്ന് രക്ഷാ പ്രവർത്തനം നടത്തുന്ന ഇന്ത്യൻ സൈന്യം ... മൂന്നേമുക്കാൽ കോടി ശരീരവും ഒരു മനസുമായി കേരളം ....  നാം അതിജീവിക്കുക തന്നെ ചെയ്യും ....

ആചാരക്കെട്ടുകൾ

അമ്പലത്തറയിൽ " 'ആചാര' 'വെടി ' "മുഴങ്ങികൊടികയറ്റി   അമ്പിമാരാറാടിയാചാര "വെടിക്കെട്ടു" കണ്ടു കൊടിയിറക്കി  പണ്ടു പതിവിതു നാട്ടിൽ  അച്ചു നിരത്തിയറയിൽ ആചാര " 'വെടി'ക്കെട്ടു" കൊടികയറും പോലെ  തമ്പിമാരാറാടിയാചാര വെടിക്കെട്ടു കൊണ്ടു കൊടിയിറക്കിയപോലെ ഇന്ന് പതിവിതു നാട്ടിൽ  അച്ചിയലറിയാത്തറയിൽ " ' ആചാര പൊതി'ക്കെട്ട്" കൊട്ടിക്കയറ്റും പോലെ അമ്പിയും നമ്പിയും തമ്പിയുമാചാര പൊതിക്കുമ്പിട്ടു കൊടിയിറക്കിയ പോലെ  നാളെ പതിവിതു നാട്ടിൽ. //നിങ്ങളുടെ മനസ്സിലുള്ളത് ഞാൻ പറഞ്ഞു അത്രെയുള്ളൂ//

എന്റെ ലാൽ സലാം

നല്ലൊരു നാളെയെ ഞങ്ങള്‍ക്കായി തന്നു പോയവരേ ഈ നാടിനു വേണ്ടി എല്ലാം മറന്ന ധീര നായകരേ (2) ചോര കൊണ്ടിതിഹാസം രചിച്ച ധീര സഖാക്കളേ (2) മറക്കുകില്ലൊരു നാളും ഞങ്ങള്‍ രക്തസാക്ഷികളേ (2) ലാല്‍സലാം ലാല്‍സലാം ലാല്‍സലാം ലാല്‍സലാം പുന്നപ്രയിലെ ചോരത്തുള്ളികള്‍ ഉണങ്ങുകില്ലല്ലോ (2) വയലാറിന്റെ ജ്വലിച്ച കനലുകള്‍ അണയുകയില്ലല്ലോ (2) ഞങ്ങളിലണയുകയില്ലല്ലോ കയ്യൂരിന്റെ ഹൃദയത്തുടിപ്പും അടങ്ങുകില്ലല്ലോ (2) കരിവള്ളൂരും കാവുമ്പായും മറക്കുകില്ലല്ലോ (2) ഞങ്ങള്‍ മറക്കുകില്ലല്ലോ നിങ്ങളുയര്‍ത്തിയ രക്തപതാകകള്‍ ചെങ്കടലാകുന്നു (2) നിങ്ങളുയര്‍ത്തിയ മുദ്രാവാക്യം കാറ്റായൊഴുകുന്നു (2) തീക്കാറ്റായൊഴുകുന്നു നിങ്ങള്‍ വളര്‍ത്തിയ പ്രസ്ഥാനം പുതു വസന്തമാകുന്നു (2) നിങ്ങള്‍ കൊതിച്ചൊരു നാടിന്‍ മോചനം ആഗതമാകുന്നു (2) സമാഗതമാകുന്നു നല്ലൊരു നാളെയെ ഞങ്ങള്‍ക്കായി തന്നു പോയവരേ ഈ നാടിനു വേണ്ടി എല്ലാം മറന്ന ധീര നായകരേ (2) ചോര കൊണ്ടിതിഹാസം രചിച്ച ധീര സഖാക്കളേ (2) മറക്കുകില്ലൊരു നാളും ഞങ്ങള്‍ രക്തസാക്ഷികളേ (2) ലാല്‍സലാം ലാല്‍സലാം ലാല്‍സലാം ലാല്‍സലാം (2)

ഞാനാഹക്ക്

പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. (2) പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ പോക്ക്.. പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... (2) പട്ടാപ്പകല്... പട്ടാപ്പകല് പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. (2) പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ പോക്ക്.. പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ.. പോക്ക്.. പവിഴപ്പുറ്റുകള്‍ എന്നു നിരീച്ചത് പാമ്പിന്‍ പുറ്റുകളാണേ (2) പനിനീര്‍ച്ചോലകള്‍ എന്നു നിരീച്ചത് കണ്ണീര്‍ച്ചാലുകളാണേ (2) പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... പട്ടാപ്പകല്... പട്ടാപ്പകല് പട്ടണവീഥിയിലൂടെ ഓട്ടോ കാറുകള്‍ പായും നേരം (2) വിഡ്ഢിപ്പാട്ടും പാടി നടക്കണ് പട്ടിണി തന്‍ കോലങ്ങള്‍ പട്ടണവീഥിയിലൂടെ ഓട്ടോ കാറുകള്‍ പായും നേരം വിഡ്ഢിപ്പാട്ടും പാടി നടക്കണ് പട്ടിണി തന്‍ കോലങ്ങള്‍ കണ്ണുമടച്ച് തപസ്...

വജ്രനീലി: ധ്യാനവൃക്ഷത്തിലെ കുരിശും കിളിയും

  പാണി 1 – വജ്രനീലി ഉദിക്കുന്നു വജ്രനീലി മഹായാനത്തിൽ വംശജന്മം തെളിഞ്ഞു വന്നൂ  ഉത്തരഭരത ഭൂപടത്തിൽ ഉന്നതിൽ കയറിയ ഭരണത്താൻ  കൈകളിൽ പിടിച്ച സർവ്വാധികാരം കണ്ണടച്ചു നടന്നുമാതേജസ്സിൽ പാണി 2 – അതിരക്തയുടെ വികൃതവിശ്വാസം അതിരക്തം വടക്കെ കണ്ടു ആശയങ്ങളായ് കറുപ്പു തീറ്റി അസുരന്റെ  വെട്ടിനിഴൽ പോലെ സങ്കടത്തിനുപിറകിൽ നിന്നു  നീലി കൂട്ടിൽ മറഞ്ഞ സഖി നഖം മൂർപ്പിച്ചു  പതുങ്ങി  പിറകിൽ പാണി 3 – വജ്രനീലിയുടെ വളർച്ച നാഗവും കഴുകനും കോപമായ് നാവിറുക്കി ഭയപ്പെടുത്തി  വ്യാലങ്ങൾക്കുലകമാകീ വ്യാപാരത്തിനാ പകൽചിന്ത ലഹരിമിഴികൾ കയ്യിൽ പിടിച്ചു കൗമാരങ്ങൾ  ചിരിച്ചു തീർന്നു പാണി 4 – കുംഭകപക്ഷിയുടെ പ്രവേശനം തെക്കൻ കാട്ടിൽ കിളി പോലായ് തേങ്ങലുള്ളൊരു പക്ഷിയാർന്നു അനന്തപുരിയിൽ പൊട്ടി വിളിച്ച ആവേശമാർന്ന കുംഭകപക്ഷി  നീതിയാണവൻ ധ്വനി മുഴക്കി നിറമല്ലെടാ മനസ്സുപോലെ പാണി 5 – ജനങ്ങളോട് കുംഭകപക്ഷി ജനങ്ങളുടെ നാളെയാകാൻ ജ്ഞാനമെന്നു ചിറകു തുറന്നു പാപങ്ങളുടെയടിയിൽ നിന്ന് പാഠമെഴുതി പറന്നു പറഞ്ഞു കറുപ്പാൽ  മക്കളെക്കൊല്ലരുതെന്നെന്റെ മൗനമല്ല നിന്റെ മുക്തിയായ് പാണി 6 – വജ്രനീലിയുടെ പരിഹാസം ചിരി...

ശരീരഭൂമിയും ശബ്ദമില്ലാത്ത വേട്ടകളും-കവിത

ഇമേജ്
  ഉത്തര ദിക്കിലങ്ങുഷരഭൂവിലുത്തരീയംപുതച്ചു ഉത്തമാംമംഗനമാർ  തൻമനവിരാവിക്കുമാറു  മുത്തരമില്ലാത്ത  മൂകാമായൊരശ്രുശാപവര്ഷവു   മതുത്തരയാണുകാണ്മതില്ല  പത്തരമാറ്റിനെൻ ഭാഗിനിയാം    നാരിയല്ലനരനുമല്ല  നാമ വിശേഷങ്ങളേറയില്ലങ്കിലും   നാഭിയുള്ളവളെന്നു പാർത്തു കൊതിച്ച നരിമാർ  ഓരിയിട്ടങ്ങോടിയടുത്താർത്തിപൂണ്ട  നിശാചരന്മാർ   വാരിയെടുത്തവർ പങ്കിട്ടെടുത്തു ദാഹവും ദേഹവും അണയുന്നനിണമതിൻമണം മണ്ണിലേക്കുറിയൊഴുകി കാണായ്‌ പടർന്ന കരിനീലിമ  കരിമഷി കണ്ണിലും  കിതയ്ക്കുന്നു ശ്വാസവും നിലക്കുന്നു ജീവനും കിരാതം കൊതിക്കും പിന്നെയും  രുധിരം രുചിക്കുമാംസവും  തുടിക്കുന്നുനാഭിയിൽ നേർത്തോരാസ്പന്ദന- മിടിക്കുന്നു നാഡിയിൽ അതിജീവനരോദനം   നാഴിക നാളി ബന്ധവുംഭേദിച്ചു  പുതു പ്രാണ         നൂഴിയിൽ കൊതിക്കുന്നു ശ്വാസവും മതിക്കുന്നു  മാനവും                                             ...