പോസ്റ്റുകള്‍

പുല്ലാംകുഴൽ നാദവും കാത്ത് രാധ

ഇമേജ്
ഒരു വേണുഗാനം കാറ്റിൽ അലിഞ്ഞുവോ, ഹൃദയത്തിൽ തീവ്രമായ് നോവുണർന്നുവോ? കാളിന്ദി തൻ തീരത്ത്, മയങ്ങും വൃന്ദാവനം, ഓരോ ഇലത്തുമ്പിലും, രാധ തൻ വിരഹം. ആരോമലാമവൻ, കറുത്തൊരാ മാധവൻ, എവിടേക്കോ മാഞ്ഞുവോ, എന്നുമെൻ ജീവനായ്? ഓടക്കുഴൽ നാദത്തിൽ, അലിഞ്ഞലിഞ്ഞെൻ ഹൃദയം, അവനുവേണ്ടി മാത്രം, തേങ്ങിയൊരീ രാവുകൾ. കാണുവാനെൻ കണ്ണുകൾ, എത്രനാൾ കാത്തിടും? ഒരു നോക്കു കാണുവാനായ്, പ്രാണനങ്ങു പിടഞ്ഞിടും. അവന്റെ പുഞ്ചിരിയിൽ, ലോകം കണ്ടു ഞാൻ, അവന്റെ നിശ്ശബ്ദതയിൽ, എന്നാത്മാവ് നീറി ഞാൻ. കണ്ണീരിൽ കുതിർന്നുവോ, ഗോപികമാർ തൻ കണ്ണുകൾ? എങ്കിലും ആരുമില്ല, എന്നെപ്പോൽ നീറിടുവാൻ. ഓരോ പുലരിയും, ഓരോ സന്ധ്യാവിളക്കും, അവനുവേണ്ടി മാത്രം, എന്നെത്തിരിച്ചറിഞ്ഞുവോ? അവന്റെ കാൽപ്പാടുകൾ, മാഞ്ഞുവോയീകാളിന്ദിപുഴമണലിൽ? എന്റെ ഹൃദയത്തിന്നുള്ളിൽ, അതു മായാത്തൊരഗ്നിയായ്. എങ്ങോ മറഞ്ഞെന്നോ, എന്നെഴുതിയൊരാ വിധി? മരണമെൻ കണ്ണിനുമുന്നിൽ, ആടിനിൽപ്പൂ ഭ്രാന്തിപോൽ. ഇനിയുമെന്താകുമോ, ഈ ജന്മം എൻ ഗതി? ഓരോ കിനാവിലും, നീ മാത്രം എൻ നിധി. അകലേ, അകലേ, അലയും മാരുതനോ, അവനെൻ പ്രിയനെ, എവിടേക്കവൻ പോയി? ഓരോ നിമിഷവും, യുഗങ്ങളായ് നീളുന്നു, ഓർമ്മതൻ വേലിയേറ്റം, ഉള്ളിനെ ചുട്ടെരിക്കുന്നു. രാധ ...

നിലാവിൻ പ്രഭയിൽ

ഇമേജ്
വിടവാങ്ങും രാവിൻ നിശാഗന്ധി പൂത്തപോൽ, നിലാവിൻ മഞ്ഞൊളിയിൽ  ഞാൻ നിന്നു നീറവേ. ഒരു ചെറു തെന്നലായ് നീയെൻ കവിളിൽ തഴുകി, മറവി തൻ മാരിയിൽ മായാത്തൊരോർമ്മ പോൽ. കണ്ണുനീർപ്പൂക്കളിൽ കനലെരിഞ്ഞീടിലും, മോഹത്തിൻ വസന്തം മനസ്സിൽ വിരിയുന്നു. മരവിച്ച കൈകളിൽ നിൻ മൃദുസ്പർശമേൽക്കാൻ, മൃതിയെയും കാത്തു ഞാൻ നോക്കുന്നു നിന്നെയും. ഒരു നിമിഷാർദ്ധമെൻ ജീവനിൽ വന്നൊരാ പ്രണയത്തിൻ ഗാനം, തീരാത്തൊരൂഷ്മളമാം. മണ്ണടിഞ്ഞീടിലും, മായാത്തൊരഗ്നിയായ്, എന്നും നിൻ ഓർമ്മയെൻ ഹൃദയം നിറയ്ക്കുമേ! അകലെയാണെങ്കിലും നീയെൻ കിനാവുകൾ, തണൽവിരിച്ചീടുന്ന പൂമുല്ല വള്ളിപോൽ. ഒരു രാവിൻ തണുപ്പിൽ, ഒരു മഴത്തുള്ളിയായ്, ഓർമ്മതൻ ദീപം നെഞ്ചിൽ തെളിയിപ്പു നീ. ജീവിത പാതയിൽ നീ മാഞ്ഞുപോയിടിലും, എനിക്കായ് നീ തന്ന സ്നേഹത്തിൻ കൈത്തിരി. ഇരുളുമീ വഴിയിലെൻ വഴികാട്ടിയായ് നീ, ആത്മാവിൻ ആഴത്തിൽ എന്നും ജ്വലിക്കുമേ. ഒരു മഞ്ഞുകണംപോൽ അലിഞ്ഞെൻ ഹൃദയം നീ, ഒരു മന്ദഹാസം പോൽ മായാതെ നിൽപ്പൂ നീ. പുലരിതൻ പൊൻവെളിച്ചം മായുന്ന സന്ധ്യയിൽ, എൻ പ്രണയത്തിൻ ഗാനം നിന്നോടൊതുങ്ങുമേ.

അന്തരദാഹം

ഇമേജ്
  ഒരുപാട് നേരം കാത്തിരുന്നവൻ ഞാൻ, മഴവില്ലിനു പിന്നിലൊരു സൂര്യൻപോലെ പൊട്ടിപ്പൊളിഞ്ഞു നിന്നതേ മനസ്സിൽ വേദനയുടെ ചുളിവുകൾ പടർന്നപ്പോൾ. തീരാതൊരു തീയിലിരിയുന്നുവെന്നു തമ്മിലവനെപ്പോലുമറിയാതെ പോയി — പൊള്ളലുകൾ പൂക്കളായി മുഷിഞ്ഞ ജീവിതം തീർന്ന കവിതയാകുമ്പോൾ. വാക്കുകൾ തന്നിൽ വിഴുങ്ങിപ്പോയി, കണ്ണുനീർ തിരികെ കാഴ്ചകളായി വേണ്ടെന്നു പറഞ്ഞുനിന്ന ഗന്ധർവ ലോകം  ഒരുകൈമേൽ ചിതയായി കെട്ടിടുമ്പോൾ. ഭ്രാന്തായ് ഉരുളുന്ന ആലോചനകളിൽ മൂളിയവൻ ഒരു കിടക്കപോലെയും, "അവസാനം എന്താണിതിന്?..." എന്ന ചോദ്യത്തെ ആവർത്തിച്ച്, ആശയില്ലാതെ മറയ്ക്കുന്നു. ഒരു തിരശ്ശീല ഉയരുന്നു പിന്നിൽ, മനസ്സിന്റെ ജ്വാലയിൽ തെളിയുന്നത് രണ്ടക്ഷരങ്ങൾ — "വിടൂ!" — അതു പോലെ മോക്ഷമൊരു ചിന്തയിൽ നിറഞ്ഞു വീണു.

പടയണികോലക്കാരൻ

ഇമേജ്
  ചെമ്പുള്ള കണ്ണുമായ്, കനൽക്കാടിൻ ഭാവമായ്, പാടത്തും പറമ്പത്തും പായും ഇടിമിന്നൽ പോൽ, പടയണി കോലത്തിൻ ജീവനായ് നീറി, കാവിലെ മണ്ണിൻ കാൽക്കൽ തലചായ്ച്ച ആ മരത്തലപ്പൻ, കോലക്കാരൻ. പാടങ്ങൾ കൊയ്യുമ്പോൾ, വരമ്പുകൾ താണ്ടുമ്പോൾ, പാള തടയുമ്പോൾ, പേപ്പൊലി കെട്ടുമ്പോൾ, കനലിന്റെ താളത്തിൽ ഉയിർത്തെഴുന്നേൽക്കാൻ, കൊടുങ്കാറ്റു പോലെ നീയെത്തും കാവിൻ്റെ നെടുവീർപ്പായി, അഗ്നിനാളമായ് കോലക്കാരൻ. ദാരികൻ്റെ കൊടും ക്രൂരതകൾ തീർത്ത്, ദേവി തൻ കോപത്തിൽ കനലാളി നിൽക്കേ, അടക്കാൻ കെൽപില്ലാ ദേവന്മാരും മുന്നിൽ, ശിവഗണം കോലങ്ങൾ കെട്ടിയാടിയപ്പോൾ, അടങ്ങിയ കോപത്തിൽ ശാന്തയായ് ദേവി, അതല്ലോ ഐതിഹ്യം, പടയണി രാവിൻ! അതല്ലോ, കാവിലെ സൂര്യൻ, നീ കോലക്കാരൻ! ചൂട്ടുവെപ്പിൻ്റെ നേർവെളിച്ചത്തിൽ, ഗണപതി കൊട്ടിൻ്റെ താളത്തിൽ മുങ്ങി, മാടനും മറുതയും കാലനും തുള്ളുമ്പോൾ, ചെണ്ടയും കൈമണിയും തപ്പും ചേരുമ്പോൾ, പുറപ്പാടിൻ്റെ നേർക്കാഴ്ച്ചകൾ കാണാൻ, അവനുയിർ തേടുമീ പടയണി രാവിൽ, ചക്രവാളത്തിലെ താരകം നീ, കോലക്കാരൻ. കടമ്മനിട്ടയിലോ, ഓതറക്കാവിലോ, അല്ലെങ്കിൽ കദളിമംഗലത്തിൻ മണ്ണിലോ, കല്ലൂപ്പാറയുടെ താളത്തിൻ്റെ ചൂടിലോ, പുല്ലാടിൻ വഴിയിലെ പന്തത്തിൻ വെളിച്ചത്തിലോ, കരിയും കുരുത്ത...

അവൾ

ഇമേജ്
അവൾ ഭ്രാന്തിയാണെന്ന് ലോകം വിധിച്ചപ്പോൾ, അല്ലയോ സുമതേ, അവൾക്കാഴത്തിൽ മുറിവേറ്റൊരന്തരംഗമേ; പിളർന്നുപോയൊരാത്മാവിൻ നിശബ്ദതയിൽനിന്നും, പേരില്ലാക്കൊടുങ്കാറ്റവൾ നെഞ്ചിലേറ്റി നിന്നു. സംരക്ഷണം വേണ്ടാതോരീ ദുരന്തഭൂമിയിൽ, സ്നേഹബന്ധങ്ങൾ ശത്രുവിൻ വാളുപോൽ മുറിവേൽപ്പിച്ചൊരീ ലോകത്തിൽ, അരികിലൊരു കോണിൽ ചുരുങ്ങിക്കുറുകി, അവളൊരഗ്നിഗോളം! അറിവില്ലാത്തവളെന്നാരോ പുലമ്പീടുന്നു, അല്ലവൾ, കരുണയില്ലാത്തൊരായുധമവൾ താൻ; സ്നേഹത്തിൻ അഗ്നിജ്വാല വർഷിച്ച ഹൃദയം, വിശ്വാസത്തെ അഗ്നിശുദ്ധി വരുത്തിയോരഗ്നിപുഷ്പമവൾ; നുണകളാൽ കെട്ടിപ്പടുത്തൊരീ മരീചികാ ലോകത്തിൽ, ചതിക്കപ്പെട്ടൊരാളവൾ, നിസ്സഹായയായി; സ്നേഹത്തിൽ വിശ്വസിച്ചതിനാലോ വാക്കുകളിലോ, പൊട്ടിവീണ സ്വപ്നങ്ങളിൽ പറ്റിപ്പിടിച്ചു നിന്നവൾ. നാണംകെട്ടവളെന്നാരോ മൊഴിഞ്ഞു, അല്ലവൾ, ആത്മാവിനെ കാത്തുവച്ചോരമ്മ താൻ; ഒരിക്കൽ തേടിയൊരാർദ്രത തണുത്ത മഞ്ഞായി മാറിയപ്പോൾ, അവൾക്ക് കൂട്ടിനായ് നിഴൽപോലെയൊരു ആത്മാവ് നിലകൊണ്ടു; മൗനം ബലഹീനതയല്ലവൾക്കെന്നോർക്കുക, ഹൃദയത്തിൻ ശ്രദ്ധയാർന്നൊരഭയമതവൾക്ക്; നിശബ്ദതയാലവൾ കണ്ടു, കേട്ടു, പഠിച്ചു, ആരാണ് യഥാർത്ഥത്തിൽ സുരക്ഷിതരെന്ന്, ആരാണ് ചതിയന്മാരെന്ന്. കയ്പേറിയോരെന്...

താംബൂല സ്മൃതി: മധുരമീ ഓർമ്മകൾ

ഇമേജ്
  അകലെയാ മാമരച്ചില്ലയിൽ നിന്നൊരു കുയിലിൻ്റെ ഗാനം മുഴങ്ങീടുമ്പോൾ, ഹൃദയത്തിൻ കോണിലെ മായാത്തൊരോർമ്മതൻ ചെല്ലം തുറന്നു ഞാൻ നോക്കിടുന്നു! എങ്കിലും, കണ്ണുകളിടറിപ്പോകുന്നു, ശൂന്യമാണെൻ്റെയാ വെറ്റിലച്ചെല്ലം! ഒരു കാലം, തറവാടിൻ മുറ്റത്തു പൂത്തൊരാ മുല്ലവള്ളിക്കുടിലിൽ, സന്ധ്യയിൽ, മുത്തശ്ശൻ്റെ കണ്ണുകൾ, വാത്സല്യത്താൽ തിളങ്ങീ, ചുണ്ടിൽ മുറുക്കിൻ്റെ ചുവപ്പൂറുമ്പോൾ. അടുക്കളത്തിണ്ണയിൽ, കല്ലും കുഴവിയും, മുത്തശ്ശി മെല്ലെ എടുത്തീടുന്നു; പാക്കിടി ശബ്ദം, താളത്തിൽ മുഴങ്ങീ, ഓരോ ഇടിയ്ക്കുമൊരോർമ്മ നൽകീ. പാക്ക് വെട്ടിൻ്റെ മൂർച്ചയിൽ, അടക്കതൻ ചെറിയ കഷണങ്ങൾ ചിതറീടുമ്പോൾ, മാൻകൊമ്പിൻ പിടിയുള്ള കത്തിതൻ തിളക്കത്തിലാ -, യെരിവുള്ള നാടൻ തളിർവെറ്റില മെല്ലെ മുറിച്ചിടുമ്പോൾ. ഒരു കാലം നിറഞ്ഞുതുളുമ്പിയ സ്നേഹത്തിൻ ഓരോ നിമിഷവുമോർമ്മയിലുറങ്ങുന്നു; വെറ്റിലത്തളിരിൻ പച്ചയും, അടക്കതൻ നാടും, ചുണ്ണാമ്പിൻ വെളുപ്പുമെല്ലാം. മാൻകൊമ്പിൻ കത്തിയും, പാക്ക് വെട്ടിയുമിന്ന്, നിശ്ചലം, നോവുന്ന ശൂന്യതയിൽ! നടുവിരൽ നഖത്താൽ, നാരുകളോരോന്നും ഒടുവിട്ടു വലിച്ചു കളഞ്ഞീടും നേരം, അറ്റങ്ങൾ പൊട്ടിച്ചു, ചെന്നിയിൽ ഒട്ടിച്ചും, വെറ്റിലയൊരുക്കും നിമിഷമെന്നും! മോതിരവ...

വേഴാമ്പൽ :ചിറകറ്റ യാത്രയുടെ അന്ത്യം

ഇമേജ്
ഞാനൊരു വേഴാമ്പലേകാകി , കാടിൻ്റെയന്തരാളേ, വന്യമാം ശാന്തതയിൽ കേഴുമൊരൊറ്റയാൾപോൽ. എൻ മരക്കൂട്  ചില്ലയിൽ, പ്രഭാതമോരോർമ്മയായ്, കൊക്കിലെൻ മോഹങ്ങൾ, ദാഹമോ പ്രാണനിൽ. പ്രകൃതിഗുരുവിൻ പാഠങ്ങൾ – വെയിലും മഴയുമൊരുപോൽ, ബന്ധങ്ങൾ വേരായ്. അമൃതുലസുമേ സ്നേഹത്തിൻ സാരമാം അഖിലവുമെൻ ജീവിത പാഠമായ്. അതു തരുനിര നീങ്ങി, മായയാൽ മൂടുമെൻ മിഴികളൊരു നാൾ മാനുഷനായ്. മതിഭ്രമമെന്നിൽ, മോഹത്തിൻ ഭാരവും, കരയുമൊരു നേരം, കലപിലയായ് നഗരം. ബന്ധനമിവ പാശങ്ങളായ് പ്രതീക്ഷയാൽ, മഴവിലൊളിയായ് കാർമേഘമായി. ചിരിയുടെ പിന്നിൽ കണ്ണീരൊളിപ്പിച്ചു, ദുരിതമൊരു പോൽ മായയായ് ഞാൻ. കരിവളയിടും മോഹങ്ങൾ മണ്ണിലായ്, അടിമുടി പൊഴിയും കാലത്തിൻ തേരിൽ. തളർന്നു മനം, കാൺമൂ ദൂരയാം നീല- വിശാലമാം ദിവ്യ വരപ്രസാദം. അതിരുകളകന്നൂ മുക്തിയാം സത്യമേ, തകരുമിരുളിൻ കടലിൽ കപ്പലേറി. ഇതാ ഞാനൊരു പക്ഷിയാകാശം പുൽകു- മെൻ ചിറകുകൾ വിടർന്നു ഭയമറ്റുപോയ്‌. കനിവൊഴുകുമെന്നോർമ്മകൾ മാഞ്ഞുപോയ്, ഇനിയെൻ കൂടും ഭാരവും ദൂരമായ്. അലകടലലയായ്, കാറ്റിന്റെ ഗാനമായ്, സ്വാതന്ത്ര്യമെന്നിൽ ശാന്തമായ് തങ്ങി. അനന്തമാം യാത്രയിൽ മായുന്നൂ തീരങ്ങൾ, അഖിലവുമവസാന സന്ധ്യയിലെൻ ലയം. തിരികെ വരാനാ...