ഓണപ്പൂക്കൾ
ഓണം വരവായ് കളിമേളമൊക്കെയീ നാടിനകത്തും നിറഞ്ഞു വന്നു. പൂവിൻ സുഗന്ധം നിറഞ്ഞു മുത്തായോ- രഴകുപോൽ നാടെങ്ങും പരന്നൂ. പൂവിളി കേൾക്കുമ്പോൾ പൂനുള്ളാനായ് ഞാൻ പാടവരമ്പിലൂടോടിപ്പോയി, തുമ്പയും കാക്കപ്പൂവും പറിച്ചോരോ പൂവുകൾ നുള്ളിയെടുത്തു വന്നൂ. വീടിനു മുൻപിൽ കുലവൃന്ദമൊന്നായി പൂക്കളം തീർത്തു നാം കാത്തുനിന്നു. മാവേലി മന്നൻ വരുംവേളയിൽ പുഞ്ചിരിപ്പൂമൊട്ടുകൾ വിടർന്നു. നല്ലൊരു പൂക്കളം തീർത്തോരോ നേരവും വീടിനകത്തോടി ഞങ്ങൾ വന്നു, പുഞ്ചിരി തൂകി നീ പൂവുകൾ കൊണ്ടെൻ മാവേലി നാടിനെ അലങ്കരിച്ചൂ. ഓരോ ദിനത്തിലും കാത്തിരിക്കൂ നമ്മൾ ഓണത്തുമ്പി വരുന്നതു കാത്ത്, കൂട്ടുവരുമ്പോളെൻ തോഴിയെ പോലെ അവളോടൊത്തു ഓണകളികൾ കളിച്ചിടാം നാം. ഓണത്തിൻ ഓളങ്ങൾ വന്നപ്പോൾ എന്റെ മനസ്സിലോണത്തിൻ ഓർമ്മകൾ വന്നു. മനസ്സിൻ ആഴത്തിൽ മധുരമാം ഓണ- പ്പഴയൊരു കാലം മിന്നിനിന്നൂ.