പോസ്റ്റുകള്‍

പച്ചപ്പിൻ മടിയിൽ

ഇമേജ്
  മണിനാദം കേൾക്കാത്തൊരീ പാട വരമ്പിൽ, മെല്ലെ നടക്കുന്നു വെളുവെളുത്തൊരു രൂപം. തെളിനീർ നിറഞ്ഞൊരീ കായലിൻ അരികിൽ, തെങ്ങുകൾ തലയാട്ടി നിൽക്കുന്നു ദൂരെ. വെയിലിന്റെ നേരിയ കിരണങ്ങളേറ്റ്, പുൽകനാമ്പുകൾ തിളങ്ങുന്നു പച്ചയായ്. കാറ്റിന്റെ മൃദലമാം തലോടലേറ്റു, ഓളങ്ങൾ മെല്ലെ ഒഴുകി മറയുന്നു. ഒരു വേള, മിഴികളിൽ നേരിയ നൊമ്പരം, ഓർമ്മകൾ തൻ മധുരമെഴും തേൻകണം. പ്രകൃതി തൻ ശാന്തമാം ലീലകളിൽ ലയിച്ചു, അവളൊരു നിമിഷം നിന്നു മിഴിച്ചു. ഈ മണ്ണും, ഈ കാറ്റും, ഈ നീല ജലാശയവും, എത്രയോ കാലമായ് കണ്ടു പരിചയം. എങ്കിലും ഓരോ ദിനവും പുതിയൊരനുഭൂതി, പ്രകൃതിതൻ മാന്ത്രിക ശക്തി അഗമ്യം. മൗനമായ് ഒഴുകുന്നൊരീ ജീവിത യാത്രയിൽ, പ്രകൃതിയെ സാക്ഷിയാക്കി മുന്നോട്ട് പോകുന്നു. ഒരു നേർത്ത ചിരിയോടെ, ഒരു തേങ്ങലോടെ, കാലത്തിൻ കാൽപ്പാടുകൾ പിന്തുടരുന്നു.

ഇഞ്ചിമിഠായിപ്പൊതിയിലെ മായാത്ത സ്വർഗ്ഗം

ഇമേജ്
മധ്യവേനലവധിക്കാലം, ബാഗു പൂട്ടുമ്പോൾ മനസ്സു നിറയും; ബന്ധുവീടിൻ ചിരിയും കളികളും, ഓർമ്മയിലൊരുത്സവം പൂവിടും. യാത്രയ്ക്കായ് ബസ്സിലേറുമ്പോൾ, മറക്കാത്തൊരു മുഖമുണ്ട് മനസ്സിൽ; മുത്തശ്ശി, കൈവട്ടത്തിൽ കരുതിയ കുഞ്ഞു പാക്കറ്റിലെൻ സ്വർഗ്ഗം! ഓരോ യാത്രയും ഒരുത്സവം, ബസ്സിലെൻ ജാലകച്ചാരേ ഞാൻ; കാറ്റിനോളം മുന്നിൽ പാറും, ദൂരെയതാ കേൾക്കുന്നു നീട്ടിവിളി: "ഇഞ്ചിമിഠായി, ഇഞ്ചിമിഠായി!" "അഞ്ചു രൂപയ്ക്ക് അഞ്ചു മിഠായി!" അതിനിടയിൽ വേറെ ശബ്ദങ്ങൾ, "കടല... കടല..."യെൻ നീട്ടിവിളി; "സേഫ്റ്റിപിന്നെ, സേഫ്റ്റിപിന്നെ..."യെന്നതും, "അയമോദക സത്ത്, വായുഗുളിക... വായുഗുളിക..."യും. ഓടുന്ന വണ്ടിയിൽ മണി അടിച്ചാൽ ഓടികയറും പിന്നെ ചാടും, ഒരു തിരക്കിൻ കണക്കവൻ; തലയിൽ തൂവാല കെട്ടിയൊരാൾ, ചിരിയുമായിട്ടവൻ ഓടിവരും; പെട്ടി നിറയെ മധുരവുമായി, "എങ്ങോട്ടാ മോനേ... സുഖം തന്നെയല്ലേ?" ചോദ്യത്തിൽ നിറയും സ്നേഹം, ഒപ്പം ഒരു വാക്കും മനസ്സിൽ: "നന്നായി പഠിക്കണം,പരീക്ഷ ജയിച്ചു വലിയ ആളാവണം!" ബാല്യത്തിൻ മായാത്തൊരു ചിത്രം. മഞ്ഞളിൻ നിറവും ശർക്കരപ്പശയും, ഇഞ്ചിയുറഞ്ഞൊരു തീവ്രരസം; വായിലിട...